Saturday, 4 May 2013

ടിപ്പു സുല്‍ത്താന്‍ -ചരിത്രം (PART - 3 )

കള്ളങ്ങളിലൂടെ വര്‍ഗീയവല്‍ക്കരണം....


3000 ബ്രാഹ്മണര്‍ തിരുവിതാംകൂരിലേക്ക് ഓടി
രക്ഷപ്പെട്ടെന്നാണ് പണ്ടത്തെ ബ്രിട്ടീഷ്‌ ചരിത്രകാരുടെയും അതേറ്റു പാടുന്ന ചില 'ആധുനിക' ചരിത്രകാര്നമാരുടെയും അഭിപ്രായം. SF DALE യും അതാവര്‍ത്തിച്ചു.  എങ്കിലും അദ്ദേഹം എഴുതി 1774-78 കാലത്ത്‌ ബഹുഭുരിപക്ഷം നമ്പൂതിരിമാരും നായര്‍ജന്മിമാരും അവരുടെ സ്ഥലത്ത്തന്നെയുണ്ടായിരുന്നു. അവര്‍ക്ക്‌ സ്വന്തം ഭുമിയിലും കുരിയാന്മാരിലും ഉള്ള നിയന്ത്രണം നഷ്ടപ്പെട്ടത് 1788-1791 നും ഇടക്കാണ്. ( S.F. Dale - Mappilas of Malabar, p. 84-85 ) ഹൈദര്‍ 1766  മലബാര്‍ പിടിച്ചടക്കിയ ശേഷം നികുതി പിരിവ്‌ രാജാക്കന്മാരെ ഏല്പിച്ചു. ആ സംവിധാനം അനീതിയുടെയും അഴിമതിയുടെയും കൂമ്പാരമായത് കൊണ്ട് 1773 - ല്‍ ഭരണം നേരിട്ടേറ്റെടുത്തു. അതോടെ നികുതി ഗവണ്മെന്റില്‍ നേരിട്ടടക്കാന്‍ ഗവര്‍ണര്‍ ശ്രീനിവാസറാവു ഏര്‍പ്പാടു ചെയ്തു. 1782 - ഹൈദര്‍ മരിച്ചപ്പോള്‍ ബ്രിട്ടീഷുകാര്‍ ആശിച്ചത് 'കിഴക്കന്‍ രാജ്യങ്ങള്‍ എന്നെന്നേക്കുമായി എതിര്‍പ്പില്ലാതെ സ്വന്തമാക്കാനുള്ള ഏറ്റവും വലിയ അവസരം വന്നു' എന്നാണു ( Macartney - 6 th JAn. 1783, National Archives Proc.cited by Mohibul Hasan in History of Tipusultan page 25 ). ടിപ്പുവിന്റെ കഴിവുറ്റ നേതൃത്വംമൂലം അതത്ര എളുപ്പമല്ലായിരുന്നു. രണ്ടാം മൈസൂര്‍ യുദ്ദത്ത്തിനു ശേഷം 1884 - ല്‍ മലബാര്‍ മൈസൂറിന് തിരിച്ചു കൊടുത്തു. പിന്നെ നാല് കൊല്ലം കഴിഞ്ഞു 1888 മുതല്‍ മാത്രമാണ് ചില ജന്മികള്‍ തിരുവിതംകൂരിലേക്ക് കുടിയേറിയത്. മൂന്നാം മൈസൂര്‍ യുദ്ദത്തിനു അല്പം മുമ്പാണ് ഈ ഈ കുടിയേറ്റം എന്നതും പ്രതീകം ശ്രദ്ധേയം. മതപരമായ കാരണങ്ങലാല്‍ ആണ് ജന്മിമാര്‍ തിരുവിതാം കൂരിലേക്ക് താമസം മാറ്റിയാതെന്കില്‍ അതെത്രയോ മുമ്പേ നടക്കേണ്ടതായിരുന്നു. മൈസൂര്‍ ഭരണം അവസാനിക്കാന്‍ പോകുന്ന സമയം വരെ കാതിരിക്കേണ്ടി വരില്ലായിരുന്നു.

1802 ല്‍ മലബാറില്‍ ജനസംഖ്യ 4,65,594 എന്നാണ് കണക്കാക്കപ്പെട്ടത്‌.. 1852 15, 1952 ല്‍ 15,14,909 ആയും , 1871 വിശ്വസിക്കാവുന്ന കണക്കനുസരിച്ച് 22,61,250 ആയും ഉയര്‍ന്നു. 20 കൊല്ലത്തിനു ശേഷം 1891 ല്‍ നമ്പൂതിരിമാര്‍ 12,395 (6787 പുരുഷനും 5608 സ്ത്രീകളും) മാത്രമാണ്. 1881- ല്‍ മലയാളികളും അല്ലാത്തവരുമായ ബ്രാഹ്മണര്‍ 47,683 ആണ്. ടിപ്പുവിന്റെ ഭരണം തുടങ്ങി 1891 വരെയുള്ള ഒരു നൂറ്റാണ്ടു ജനസംഖ്യ 7-8ഇരട്ടിയായി. അത് പ്രകാരം പുറകോട്ടു നോക്കുമ്പോള്‍ ടിപ്പുവിന്റെ ഭരണകാലത്ത്‌ 2000 ല്‍ കൂടുതല്‍ നന്മൂബിതിരിമാരോ 7000 ത്തില്‍ കൂടുതല്‍ ബ്രാഹ്മണരോ മലബാറില്‍ ഉണ്ടാകാനിടയില്ല. 30,000 ബ്രാഹ്മണര്‍ മലബാറില്‍ നിന്നും ഓടി രക്ഷപ്പെട്ടു എന്ന കള്ളകഥ മതവൈരം വളര്‍ത്താനുള്ള പ്രചാരണം മാത്രമാണ്....

ലോഗന്‍ അക്കാലത്തെ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി എഴുതി 'ടിപ്പുവിന്റെ ആളുകള്‍ പിടിക്കുമെന്ന് ഭയന്ന് ബ്രാഹ്മണര്‍ സന്ദേശം കൊണ്ട് പോകാന്‍ വിസമ്മതിക്കുന്നു. അവരുടെ കൂട്ടത്തില്‍ നിന്ന്സന്ദേശവും കൊണ്ട് പോയ  200-ല്‍ കൂടുതല്‍ പേരെ പിടിച്ചു കഴിഞ്ഞു ( Logan - Malabar Vol. I p.448-49) ഈ റിപ്പോര്‍ട്ടില്‍ നിന്നും മനസ്സിലാകുന്നത് ടിപ്പുവിന്‍റെ കാലത്ത്‌ എല്ലാ ബ്രാഹ്മണരും ഓടിപ്പോയില്ലെന്നും അവരെ ചരന്മാരായി ഉപയോഗിച്ചിരുന്നു എന്നുമാണ്. നമ്പൂതിരി ഇല്ലങ്ങളെ കുറിച്ച് താലൂക്കടിസ്ഥാനത്തില്‍ നടത്തിയ സൂക്ഷ്മപഠനത്തില്‍ നിന്നും മനസ്സിലാകുന്നത് ചിറക്കല്‍ താലൂക്കില്‍ 79-ഉംകോട്ടയത്ത്‌ 30-ഉം കുറുമ്പനാട്ടില്‍ 70-ഉം കോഴിക്കോട്‌ 152-ഉം ഏറെനാട്ടില്‍ 120-ഉം വള്ളുവനാട്ടില്‍ 277-ഉം പൊന്നാനിയില്‍ 289- ഉം (ആകെ 1017) ഇല്ലങ്ങലുണ്ടായിരുന്നു എന്നാണു (Lagan - Malabar Vol.I p.63 ) തിരുവിതാംകൂറിലും കൊച്ചിയിലും നമ്പൂതിരി ഇല്ലങ്ങള്‍ വളരെ കുറവാണ്. മുസ്ലിം ഭൂരിപക്ഷമുള്ള കോഴിക്കോട്, ഏറെനാടു, വള്ളുവനാട്, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിലാണ് 80 % ഇല്ലങ്ങളും ഉണ്ടായിരുന്നത്. മതം പ്രധാന്‍ ഘടകം ആയിരുന്നെങ്കില്‍ ഇങ്ങനെ വരാനിടയില്ല. സാമൂതിരിയെ യുദ്ദത്ത്തില്‍ തോല്പിച്ച കമാന്റര്‍ പചിക്കോ കൊച്ചിക്കടുത്ത് നമ്പൂതിരി ഇല്ലം ചുട്ടുകരിച്ച് ആ സ്ഥലം ക്രിസ്ത്യാനികള്‍ക്ക് കൊടുത്തു എന്ന "മാഫേയ് ഹിസ്റ്റോറി ഇന്ത്യ" യെ ഉദ്ധരിച്ചു ലിയോപോള്‍ഡ്‌ അച്ച്ചന്‍ എഴുതി,. ടിപ്പുവിന്റെ ഭരണ കാലത്ത്‌ അങ്ങനെ എന്തെങ്കിലും ഉണ്ടായതായി ഒരു റിപ്പോര്‍ട്ടും ഇല്ല. തെളിവുകളെല്ലാം നോക്കുമ്പോള്‍ ടിപ്പുവിന്റെ ഭരണകാലത്ത്‌ മലബാറില്‍ നമ്പൂതിരി കുടുംബങ്ങള്‍ വളരെ കുറവാണ്. 30000 ബ്രാഹ്മണര്‍ ഓടി രക്ഷപ്പെട്ടു എന്നത് കെട്ടുകഥ മാത്രം. മാത്രമല്ല ബ്രാഹ്മണ സ്ത്രീകള്‍ പാടത്ത്‌ പണിയെടുക്കാത്തത് കൊണ്ട്  പകുതി കരം കൊടുത്താല്‍ മതിയെന്നാണ് ടിപ്പുവിന്റെ നിയമം. ആട്ടെഹത്തിന്റെ ഉദ്യോഗസ്ഥരില്‍ വളരെപ്പേര്‍ ബ്രാഹ്മനരായിരുന്നു. അദ്ദേഹം ബ്രാഹ്മണരെ ബഹുമാനിച്ചിരുന്നു.... ടിപ്പു സുല്‍ത്താനെ വര്‍ഗീയമായി ചിത്രീകരിക്ക്കുകയായിരുന്നു വികലമായ ഇത്തരം പ്രചാരണങ്ങളിലൂടെ നടന്നത്..... 

No comments:

Post a Comment