Saturday, 4 May 2013

ടിപ്പു സുല്‍ത്താന്‍ -ചരിത്രം (PART - 1 )

1757 ല്‍ സാമൂതിരി പാലക്കാട് ആക്രമിച്ചു. പാലക്കാട്ടെ രാജാവ്‌ ദിണ്ടില്ഗല്‍ ഗവര്‍ണര്‍ ഹൈദരാലിയോട് സഹായം അപേക്ഷിച്ചു. അദ്ദേഹം മഖ്ദൂം അലിയുടെ നേതൃതത്തില്‍ നാലായിരം പട്ടാളക്കാരെ പാലക്കാട് രാജാവിനെ സഹായിക്കാന്‍ അയച്ചു. സാമൂതിരി സന്ധിക്കപേക്ഷിച്ചു. 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് സാമൂതിരി സമ്മതിച്ചെങ്കിലും കൊടുത്തില്ല. ഹൈദരാലി മൈസൂരില്‍ തന്റെ ശക്തിയുറപ്പിക്കുന്ന ശ്രമത്തിലായത് കൊണ്ട് 9 കൊല്ലം മലബാറിനെ കുറിച്ച് ചിന്തിച്ചില്ല. 1766 ജനുവരിയില്‍ 8000 കാലാള്‍ പടയാളികളും 4000കുതിരപട്ടാളക്കാരും നാല് പീരങ്കികളുമായി അദ്ദേഹം മലബാറിലേക്ക് വന്നു.

കൊച്ചി ആര്‍കൈവ്സിലുള്ള ഗ്രന്ഥവരിയില്‍ ( പേജ് 16, 17 ) പണത്തിനായി പലവട്ടം കോഴിക്കോട്ടേക്ക്‌ആളുകളെ അയച്ചെന്നും ചിലരെ സാമൂതിരി കൊന്നെന്നും തുടര്‍ന്ന് ഹൈദര്‍ സൈന്യവുമായി മലബാറില്‍ വന്നെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ സൈന്യം മാഹിപ്പുഴയുടെ മറുഭാഗത്ത്‌ മൈസൂര്‍ പടയെ നേരിടാന്‍ സന്ന്ദ്ധരായിരുന്നു.നായര്‍പടയുടെ മുമ്പില്‍ത്തന്നെ നദികാക്കാന്‍ ശ്രമിക്ക്കുന്നതായി കാട്ടിയിട്ടു ഹൈദറിന്റെ കുതിരപ്പട ആഴം കുറഞ്ഞ സ്ഥലത്ത്‌ നദി കടന്നു സമൂതിരി സേനയെ പിന്നിലൂടെ ആക്രമിച്ചു. കുതിരപ്പട്ടാളത്തെ  കണ്ടതോടെ നായര്‍പട ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിലായി.

മുമ്പ് നല്‍കാമെന്നു സമ്മതിച്ച തുകയും കൊല്ലംതോറും ഒരു തുകയും മൈസൂറിന് നല്‍കാമെന്ന് സാമൂതിരി സമ്മതിച്ചു. പക്ഷെ, കൈയില്‍ പണമില്ലാഞാതിനാല്‍ അദ്ദേഹം ആത്മഹത്യ ചെയ്തെന്നാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. അതെസമയം ബി.എസ്. ഗിദ്വാനി പറയുന്നത്, ചിരക്കളെ നമ്പ്യാര്‍ സാമൂതിരിയെ കൊന്നശേഷം ആത്മഹത്യയാണെന്ന് വരുത്തി പ്രീതിക്കായി ഹൈദരലിയെ സമീപിച്ചു എന്നാണു. 1766 ഏപ്രിലില്‍ മലബാര്‍ മുഴുവന്‍ ഹൈദരലിയുടെ കീഴിലായി. കഴിവുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ മാദന്നയെ ഗവര്ന്നരായി നിയമിച്ചിട്ടു ഒരു ചെറുസേനയെ അദ്ദേഹത്തിന്റെ കീഴില്‍ നിറുത്തി ഹദര്‍ ടിണ്ടികലിലേക്ക് മടങ്ങി. മാദന്ന ഭൂനികുതി പരിഷ്കരിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി ( PK Balakrishnan - Tippusultan ) ജൂണില്‍ മഴതുടങ്ങിയതോടെ നായമ്മാര്‍ ലഹളയാരംഭിച്ചു.

ലഹളയെ പറ്റി അറിഞ്ഞ ഉടന്‍ ഹൈദര്‍ 10000 കാലാള്‍പടയും  3000കുതിരപട്ടാലവുമായി തിരിച്ചെത്തി. ഒരു കിടങ്ങിന് പിറകില്‍ സുരക്ഷിത സ്ഥലത്താണ് നായര്‍പട നിന്നിരുന്നതെന്കിലും അവര്‍ ദയനീയമായി തോറ്റു. മൈസൂര്‍ സെനക്കുണ്ടായ നഷ്ടം ഒരു ഭടന്റെ മരണം മാത്രമായിരുന്നു  ( PK Balakrishnan - Tippusultan ). ഇതില്‍ നിന്നും മനസ്സിലകേണ്ടത് നായര്‍ പട്ടാളത്തിന്റെ പരിശീലനം സംഘടിത യുദ്ധത്തിനുതകുന്ന വിധമല്ലയിരുന്നു എന്നാണു.

No comments:

Post a Comment