Saturday, 4 May 2013

ടിപ്പു സുല്‍ത്താന്‍ -ചരിത്രം (PART - 2 )

മാറ്റത്തിന്റെ തുടക്കം 


നായന്മാരുടെ ശക്തി കുറക്കാന്‍ ഹൈദരലി ശര്മിച്ചു. അവര്‍ ആയുധധാരികളായി നടക്കരുതെന്നും താഴ്ന്ന ജാതിക്കാര്‍ പണ്ട്തൊട്ടേ കാട്ടുന്ന ഭവ്യത ഇനി വേണ്ടെന്നും വ്യവസ്ഥ ചെയ്തു. ആയുധധാരികളായ നായന്മാര്‍ക്ക് നൂറ്റാണ്ടുകളായി താഴന്ന ജാതിക്കാരെ ചെറുകുറ്റങ്ങള്‍ക്ക് പോലും കൊല്ലാന്‍ അധികാരം ഉണ്ടായിരുന്നു. പുതിയ നിയമം അവരെ നിരായുധരാക്കിഎന്ന് മാത്രമല്ല താഴ്ന്ന ജാതിക്കാരുടെ മേല്‍ അവര്‍ക്കുള്ള അധികാരം എടുത്തുകളയുകയും ചെയ്തു. ഇത് ഉയര്‍ന്ന ജാതിക്കാരെ അമ്പരപ്പിച്ചു. ഭൂരിപക്ഷം ജനങ്ങളെ അടിമത്തത്തില്‍ നിന്നു മോചിപ്പിക്കുന്നതിനു തുല്യമായിരുന്നു ആ നിയമം.

1768-ല്‍ ഇംഗ്ലീഷ്കാര്‍ കണ്ണൂര്‍ ആക്രമിച്ചു. കോലത്തുനാട് രാജാവും കോട്ടയം രാജാവും അവരോട ചേര്‍ന്നു. അധികം വൈകാതെ ഹൈദര്‍ കണ്ണൂര്‍ തിരിച്ചുപിടിച്ചു. ഇത്തവണ അനുരഞ്ജന നയമാണ് ഹൈദര്‍ കാട്ടിയത്. അദ്ദേഹത്തിനു കീഴില്‍ രാജാക്കന്മാര്‍ക്ക് സ്വന്തം രാജ്യം ഭരിക്കാന്‍ അവകാശം വിട്ടുകൊടുത്തു. എന്നാല്‍, ജാതിവ്യവസ്ഥ പുന:സ്ഥാപിക്കാനും പണം സമ്പാദിക്കാനും മാത്രമായിരുന്നു രാജാക്കന്മാരുടെ ശ്രമം. ബുക്കാനെന്റെ ഭാഷയില്‍ "വീണ്ടും ഭരണമേറ്റ രാജാക്കന്മാരുടെ കീഴില്‍ ജനങ്ങളുടെ അവസ്ഥ കന്നഡ ബ്രാഹ്മണ ഉദ്യോഗസ്ഥരുടെ കീഴിലുണ്ടയിരുന്നതിനേക്കാള്‍ കഷ്ടമായിരുന്നു.... നിയന്ത്രമില്ലാത്ത അധികാരം അത്യാഗ്രഹത്തെ ഉച്ചകോടിയിലെത്തിച്ചു.  സ്വത്തുന്ടെന്നു തോന്നുന്ന എല്ലാവരില നിന്നും അത് പിടിച്ചെടുക്കുന്നതില്‍ ഒരു കൂസലുമില്ലയിരുന്നു. നിയമങ്ങളൊന്നും തന്നെയില്ലയിരുന്നു. പണം കൊടുത്താല്‍ കുറ്റവാളികള്‍ക്ക് ശിക്ഷയില്ലതായി. പലപ്പോഴും രാജാവ് തന്നെ, നീതിയുടെ പേരില്‍ നിരപരാധികളുടെ രക്തം ചിന്തി. ചുരുങ്ങിയ കാലത്തിനകം അവരുടെ മുന്‍ഗാമികള്‍ക്ക് ചിന്തിക്കാന്‍ കഴിയാത വിധം അവര്‍ സമ്പത്ത് വാരിക്കൂട്ടി..." ( Bachanan - A journey from Madras Vol. II, p. 189-90 )

1773 ഡിസംബറില്‍ ശ്രീനിവാസറാവുവിന്റെ നേതൃത്വത്തില്‍ ഒരു സേനയെ ഹൈദര്‍ അയച്ചു. അഴിമതിയെപ്പറ്റി അറിഞ്ഞത് കൊണ്ടാകും അദ്ദേഹം അങ്ങനെ ചെയ്തത്. എതിര്‍പ്പൊന്നും കൂടാതെ രാജാക്കന്മാര്‍ കീഴടങ്ങി. ശ്രീനിവാസറാവു മലബാറിലെ ഗവര്‍ണ്ണ
റായി. 9 കൊല്ലം ഹൈദര്‍ അലി മലബാര്‍ ഭരിച്ചു.

1782 - ല്‍ ബ്രിട്ടീഷ്‌ സേന മലബാറില്‍ വീണ്ടും ഇറങ്ങി. നായന്മാര്‍ അവരോടു ചേര്‍ന്നു. മൈസൂര്‍ പടയെ നയിച്ചെത്തിയത് ടിപ്പുസുല്‍ത്താന്‍ ആയിരുന്നു. ഹൈദര്‍അലിയുടെ മരണം മൂലം ടിപ്പുവിനു ശ്രീരംഗപട്ടണത്തേക് മടങ്ങേണ്ടി വന്നു.

1784 -ല്‍ ബ്രിട്ടീഷ്‌കാരുമായുണ്ടാക്കിയ സന്ധി അനുസരച്ച് മലബാര്‍ മൈസൂരില്നു തിരിച്ചു നല്‍കി. 1792-ല്‍ മലബാര്‍ ബ്രിട്ടീഷുകാര്‍ക്കു വിട്ടു കൊടുക്കുംവരെ മൈസൂര്‍ ഭരണം തുടര്‍ന്ന്.

ടിപ്പുവിനു കീഴില്‍ മലബാര്‍ 9 കൊല്ലം ഉണ്ടായിരുന്നെങ്കിലും 1790- നു ശേഷം കാര്യമായ മൈസൂര്‍ ഭരണം ഇല്ലായിരുന്നു. മൈസൂര്‍ ഭരണം 26
കൊല്ലം ( 1766-1792 ) ഉണ്ടായിരുന്നെന്നു പറയാമെങ്കിലും നേരിട്ടുള്ള ഭരണം 16  മാത്രമായിരുന്നു. 9 കൊല്ലം ഹൈദര്‍ അലിയും  7 കൊല്ലം ടിപ്പുസുല്‍ത്താനും. ഇതിനിടയില്‍ ഇരുവരും ദൂരക്കാഴ്ചകാലുള്ള പല പ്രധാന പരിഷ്കാരങ്ങളും നടപ്പിലാക്കി. ഇടനിലക്കാരെ ഭരണത്തില്‍നിന്നും മാറ്റി കേന്ദ്രീകൃതഭരണമുണ്ടാക്കി. കൃഷി, വ്യവസായം, കച്ചവടം എന്നിവയുടെ വളര്‍ച്ച, കര്‍ഷകന്റെ സമരക്ഷണം, ഭൂരിപക്ഷം ജനങ്ങളുടെ നന്മ, ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം തുടങ്ങിയവയിലാണ് മൈസൂര്‍ ഭരണം ഊന്നിയത്.

മെക്കന്സിയുടെ അഭിപ്രായത്തില്‍ "നല്ല ഭരണരീതികൊണ്ട് ഗവന്മെന്ടു സുശക്തമാകുകയും, വിഭവങ്ങള്‍ ദുര്‍വ്യയയം കൂടാതെ ഉപയോഗിക്കുകയും ചെയ്ത ടിപ്പുവിനോട് അയല്‍ ശക്തികളെ ഒരു വിധത്തിലും താരതമ്യപ്പെടുത്താനാവില്ല..... ഇടത്തട്ടുകാരുടെ ചൂഷണം അദ്ദേഹം ശക്തമായി തടയുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തു. കര്‍ഷകരെ അധികനികുതി പിരിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നും സംരക്ഷിച്ചു. അവരില്‍ അധികവും ഹിന്ദുക്കളായിരുന്നു" ( Machenzie MAnusripts, Vol. II, p. 72.73)

"എല്ലാവരുടെയും യജമാനനായ ദൈവം വിശ്വസിപ്പിചേല്പിച്ച സമൂഹമാണ് പ്രജകലെന്നും കൃഷി രാജ്യാത്തിന്റെ ജീവരക്തമാണെന്നും  ടിപ്പു സുല്‍ത്താന്‍ വിശ്വസിച്ചു" (Tippu to Nizam - National Archives original records - 16 ) പുതുതായി കൃഷി ചെയ്ത സ്ഥലങ്ങള്‍ കര്‍ഷകന്റെയും പിന്‍ഗാമികളുടെയും സ്വത്തായിരിക്കുമെന്നും, നികുതി കൊടുക്കുന്നിടത്തോളം സ്ഥലം അവരില്‍ നിന്നു പിടിച്ചെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം വിളംബരം ചെയ്തു (BS Gidwani - The Sword of Tipu Sultan) ബ്രാഹ്മണര്‍ പകുതി നികുതി കൊടുത്താല്‍ മതി. അവരുടെ സ്ത്രീകള്‍ പാടത്ത് പണിയെടുക്കാത്കൊണ്ടാണ് അങ്ങനെ ഒരു നിയമം കൊണ്ട് വന്നത് ... വ്യവസായവും കച്ചവടവും വളര്ന്നെന്കിലെ രാജ്യത്തിനു ശക്തിയും മേന്മയും ഉണ്ടാവൂ എന്ന് അദ്ദേഹം മനസ്സിലാക്കി. വ്യഭിചാരം നിരുത്തലക്കാനും, ഒന്നിലധികം ഭര്ത്താക്കന്മാരെ സ്വീകരിക്കുന്ന മലബാറിലെയും കുര്‍ഗിലെയും സമ്പ്രദായം തടയാനും, മൈസൂര്‍ പട്ടണത്തിനടുത്ത് കാളീക്ഷേത്രത്ത്തില്‍ നടന്നിരുന്ന മനുഷ്യക്കുരുതി നിറുത്താനും അദ്ദേഹം ശ്രമിച്ചു ( Mohibul Hasan - History of Tipu Sultan, p. 331-344)

മലബാര്‍ പിടിച്ചടക്കി അധികം കഴിയും മുമ്പേ, മൈസൂരിലെപോലുള്ള ഭൂനികുതി കൊണ്ട് വരാന്‍ മാദണ്ണ ശ്രമം തുടങ്ങി. ശ്രീനിവാസറാവുവിന്റെ നേതൃത്വത്തില്‍ ആദ്യമായി ഭുമി അളന്നു ഭുമി തിട്ടപ്പെടുത്തി. ആദായത്തിന്റെ ഒരു ഭാഗം നികുതിയായി നേരിട്ടു ഗവര്‍ണ്മെന്റിന് നല്‍കുന്ന രീതി നടപ്പിലാക്കി. ഇടത്തട്ടുകാരെ ഒഴിവാക്കലായിരുന്നു പുതിയ നികുതി സമ്പ്രദായത്തിന്‍റെ പധാന ലക്‌ഷ്യം. അതുമൂലം ജന്മിമാര്‍ വരവിന്റെ ഒരു ഭാഗം ഗവര്‍ണ്മെന്റിനു നികുതിയായി കൊടുക്കേണ്ടി വന്നു. കൃഷിപ്പണിയില്‍ ഒരു പങ്കുമില്ലാത്തവരും ജാതിയുടെ പേരില്‍ കര്‍ഷകരെ അടിച്ചമര്‍ത്തുന്നവരുമായ നായന്മാര്‍ക്ക് വിളവില്‍ പങ്കില്ലാതെയായി. തെങ്ങിന്‍ തോപ്പുകളും കരഭുമിയും കാര്‍ഷികനിയമത്തില്‍ നിന്ന് ഒഴിവാക്കിയത് ഉയര്‍ന്ന ജാതിക്കാര്‍ക്ക് സഹായകമായിരുന്നു. സമ്പത്ത്‌, വിദ്യാഭ്യാസം, അധികാരം ഇവയെല്ലാം കയ്യടക്കിയിരുന്ന ഉയര്‍ന്ന ജാതിക്കാര്‍ ആയുധമേന്തി നടകരുതെന്നു കൂടി വിലക്കിയപ്പോള്‍, അവര്‍ക്ക് അധികാരം അടിച്ചേല്‍പ്പിക്കാനും കഴിയാതെയായി. ചില നമ്പൂതിരിമാരും ജന്മികളും തിരുവിതാംകൂറില്‍ പോയി താമസമാക്കി. ഹൈദറിന്റെയും ടിപ്പുവിന്റെയും ഭരണ കാലത്തു കര്‍ഷകന് അവന്‍ കൃഷിചെയ്തിരുന്ന ഭുമിയില്‍ ആദ്യമായി ചില അധികാരങ്ങള്‍ കിട്ടി. സാമൂഹിക മാറ്റത്തിന്റെ വിത്തുവിതക്കലായിരുന്നു അത്. ആദ്യമായാണ് പൊതുജന പുരോഗതി എന്ന ആശയം കേരളഭരണത്തില്‍ വന്നത്. തങ്ങള്‍ക്കും അവകാശങ്ങളുന്ടെന്നു മാനസ്സിലാക്കിയവരെ അടമത്തത്തേക്കാള്‍ കഷ്ടമായ പഴയനിലയിലേക്ക് വീണ്ടും താഴ്ത്തുക എളുപ്പമല്ലല്ലോ.....





No comments:

Post a Comment